Some Thoughts

Friday, July 27, 2012

Tell no lies....

No lie of any sort is good. A false garb, even though a holy one, is not good. If the outer garb does not correspond to the inner thought, it gradually brings ruin. Uttering false words or doing false deeds, one gradually loses all fear. Far better is the white cloth of a householder.
Sri Ramakrishna

Wednesday, July 18, 2012

മനസ്സ്

നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തില്‍ അടങ്ങിയിരിക്കുന്ന ഒരു അത്ഭുദമായ ശക്തിയാണ് മനസ്സ്. നമ്മുടെ ശരീരത്തില്‍ 'ഞാന്‍' എന്ന ബോധത്തില്‍ ഉണരുന്നതേതോ അത് മനസ്സാണ്. മനസ്സു ഉള്ളിലുള്ള ചൈതന്യത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, എല്ലാ ചിന്തകളുടെയും ഉറവിടമായ ഞാന്‍ എന്ന അഹങ്കാരം ഇല്ലാതാകുന്നു. അപ്പോള്‍ യഥാര്‍ത്ഥ ഞാന്‍ അനന്ത ശക്തിയായ ഈശ്വര ചൈതന്യം പ്രകാശിക്കുന്നു. അഹങ്കാരത്തിന്റെ ഒരു സൂക്ഷ്മ കണികപോലും ഇല്ലാതാകുമ്പോള്‍ മനസ്സ് പൂര്‍ണമായും ഈശ്വര ചൈതന്യം മാത്രമായിതീരുന്നു.

Sunday, July 15, 2012

കര്‍ക്കടകം

കര്‍ക്കടക മാസത്തെ അടുത്ത കാലത്താണ് 'രാമായണ മാസം ' എന്ന് പറഞ്ഞു തുടങ്ങിയത്....പണ്ടുള്ളവര്‍ 'പഞ്ഞ മാസം' എന്ന് പറഞ്ഞിരുന്നു....
മഴ കാരണം കൃഷിക്കാരും മറ്റും ജോലി ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്ന അവസ്ഥ....ദാരിദ്ര്യവും, പകര്‍ച്ച വ്യാധിയും ഒക്കെ ആയി മനുഷ്യരും വളര്‍ത്തു മൃഗങ്ങളും ബുദ്ധിമുട്ടിയിരുന്ന കാലം....
ഈ കഷ്ട സമയത്തെ അതിജീവിക്കാന്‍ രാമായണ വായനയും മറ്റു ചില ആചാരങ്ങളും നമ്മള്‍ ആചരിച്ചു പോന്നു....
മിഥുനം അവസാന ദിവസം വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കി, ചവറെല്ലാം പഴയ മുറത്തില്‍ ഇട്ടു ഒരു തിരിയും കത്തിച്ചു വെച്ച്, അതുവരെ ഉപയോഗിച്ച ചൂല്‍ ഉള്‍പ്പെടെ വീടിനു പുറത്തു കളയും....'ജേഷ്ഠ ഭഗവതി പോ പോ ' എന്ന് പറഞ്ഞാണ് കളയുന്നത്. വീട്ടമ്മ ഇത് ചെയ്തു കുളിച്ചു വന്നു വിളക്ക് കത്തിച്ചു ശ്രീ ഭഗവതിയെ കുടി ഇരുത്തും..
പിന്നീടുള്ള ദിവസങ്ങളില്‍ അഷ്ടമന്‍ഗല്യം ദശപുഷ്പം എന്നിവ വെച്ച് രാമായണം വായിക്കും..അന്നത്തെ പോലെ മഴയും ദാരിദ്ര്യവും ഇന്നില്ലെങ്കിലും ഈ മാസം നമ്മള്‍ രാമായണ വായനക്ക് പ്രാധാന്യം കൊടുക്കുന്നു..അങ്ങനെ കര്‍ക്കിടകം രാമായണ മാസവും നാലമ്പലം തോഴലും ഒക്കെ ആയി മലയാളി ആക്ഹോഷിക്കുന്നത് നല്ലത് തന്നെ..
രാമ, രാമ,രാമ, രാമ,രാമ, രാമ,പാഹിമാം,
രാമ പാദം ചേരണെ മുകുന്ദ, രാമ പാഹിമാം!

Thursday, June 14, 2012

രമണ മഹര്‍ഷി

ശ്രീ രമണഭഗവാന്‍ തന്റെ പിതാവാണെന്ന ഒരു ഭാവത്തില്‍ ഭക്തി ചെയ്തിരുന്ന നിഷ്കളങ്ക ഭക്തനായിരുന്നു സുബ്ബരാമയ്യ. ഇദ്ദേഹത്തിന് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ലളിതയും ഇന്ദിരയും. ഈ രണ്ടു പെണ്‍കുട്ടികളും ഭഗവാന്റെ വാല്സല്യത്തിനു പാത്രീഭൂതരാണ്‌ു.
ലളിത രമണഭഗവാന്റെ മുറിയില്‍ കടന്നു ഭഗവാന്റെ വടിയും പുസ്തകങ്ങളും എല്ലാം എടുക്കുകയും കളിക്കുകയും ഒക്കെ ചെയ്യും.
കുറുമ്പ് കാണിക്കുന്ന ഈ അഞ്ചു വയസ്സുകാരിയോടു ഭഗവാന്‍ ഇടയ്ക്കിടയ്ക്ക്, "ഹേയ്, എന്താ ചെയ്യുന്നത്?" എന്ന് ചോദിക്കും.
അപ്പോള്‍ അവള്‍ "ഇല്ല, ഒന്നും ചെയ്യുന്നില്ല." എന്ന് മറുപടി പറയും.
ഇത് കേട്ട് ഭഗവാന്‍ ചിരിച്ചു കൊണ്ട്, " , ഹാ! അങ്ങനെ തന്നെ ഇരുന്നാല്‍ ജ്ഞാനമായി." ശരീരം ഇത്ര കുറുമ്പ് കാണിച്ചിട്ടും ഞാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നുവല്ലോ. , അത് തന്നെ സത്യം!"
ഇന്ദിര എന്ന കുട്ടി ഭഗവാന്റെ പരമകൃപക്ക് പാത്രീഭൂതയായി. ഈ കുഞ്ഞിനോട് ഭഗവാന്‍ വളരെ ശ്രദ്ധയോടെ സംസാരിക്കുന്നത് ഒരു ഭക്തന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു കേട്ടു..
ഭഗവാന്‍ പറഞ്ഞു കൊടുക്കുന്ന വിഷയം കേട്ട് പണ്ഡിതനായ ആ ഭക്തന്‍ ആശ്ചര്യപ്പെട്ടു.
"
ദേഹം നാഹം - ശരീരം ഞാന്‍ അല്ലാ..
കോഹം ? പിന്നെ ഞാന്‍ ആര്‍? , സോഹം - ഞാന്‍ ആത്മാവാണ്. " എന്നിങ്ങനെ ആ കുഞ്ഞിനെ കാണാപാഠം പഠിപ്പിക്കുകയായിരുന്നു ഭഗവാന്‍.
ഇത് കേട്ട്, "ഭഗവാനെ, വലിയ പണ്ഡിതന്മാര്‍ക്ക് പോലും വിഷമമുള്ള ഈ ജ്ഞാനം കുട്ടിക്ക് മനസ്സിലാകുമോ?" എന്ന് ആ ഭക്തന്‍ ചോദിച്ചു.
ഈ ചോദ്യം കേട്ട് ശ്രീ ഭഗവാന്‍ തന്റെ ഉജ്ജ്വലമായ ദൃഷ്ടി ആ ഭക്തന്റെ നേരെ തിരിച്ചു "എന്താ ഓയ്‌, ബുദ്ധികൊണ്ട് അറിയുന്നത് മാത്രമേ അറിവാകുന്നുള്ള്‌ുവോ?
ആ ചോദ്യത്തിന് പുറകിലുള്ള ഗാംഭീര്യം ഭക്തനെ അപരാധ ബോധം കൊണ്ട് ഭയചകിതനാക്കി.
കൃപ കൊണ്ടാണ് അറിവുണ്ടാകുന്നതെന്ന പാഠം അദ്ദേഹത്തിനെ ഓര്‍മ്മിപ്പിച്ചു ഈ വാക്കുകള്‍.

പെരുന്തച്ചന്‍

പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്ത് ചെന്നു. അവിടെ ചെന്നാല്‍ പുറത്തു നില്ക്കു കയേ പതിവുള്ളൂ. അവിടെ നിന്ന് കൊണ്ട് അഗ്നിഹോത്രി എന്ത് ചെയ്യുകയാണെന്ന് അന്വേഷിച്ചു. അദ്ദേഹം സഹസ്രാവൃത്തി കഴിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു.
പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്കാരത്ത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
പിന്നെ അന്വേഷിച്ചപ്പോള്‍ ഗണപതി ഹോമം ആയിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിച്ചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണു പൂജ, ശിവ പൂജ, സാളഗ്രാമാപുഷ്പാന്ജലി, വൈശ്യം മുതലായി ഓരോന്ന് ചെയ്തു കൊണ്ടിരിക്കയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിച്ചു.
അഗ്നിഹോത്രി പുറത്തു വന്നപ്പോള്‍ ഉച്ച ആയി..
പെരുന്തച്ചന്‍:- തെവാരമെല്ലാം കഴിഞ്ഞോ?”
അഗ്നിഹോത്രി:- ഏകദേശം എല്ലാം കഴിഞ്ഞു. നീ വന്നിട്ട് അധിക നേരമായി അല്ലെ? ഇരുന്നു മുഷിഞ്ഞോ?”
പെരുന്തച്ചന്‍:-ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്ക്കേടുണ്ടയില്ല. ഇവിടെ ഞാന്‍ അനേകം കുഴികള്‍ കുഴിച്ചു. പക്ഷെ ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും നേരം കൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരെണ്ണം കുഴിചിരുന്നെന്കില്‍ ഇപ്പോള്‍ വെള്ളം കാണാമായിരുന്നു.
ഇത് കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കയാണ് ചെയ്തതെന്നും പെരുന്തച്ചന്‍ പറഞ്ഞതിന്റെ സാരം അനേകം ഈശ്വരന്മാരെ കുറേശ്ശെ സേവിക്കുന്നത് വെറുതെ ആണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അത് നല്ലതുപോലെയായാല്‍ ഫലസിദ്ധി ഉണ്ടാകുമെന്നാണെന്നും, ഇത് തന്റെ തേവാരത്തെ കുറിച്ചാണെന്നും അഗ്നിഹോത്രിക്ക് മനസ്സിലായി. പല കുഴികളായാലും അവ പതിവായി കുറേശ്ശെ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്ക്ക് പരസ്പര ബന്ധം ഉണ്ടായിരിക്കുന്നത് കൊണ്ട് എല്ലാത്തിന്റെയും ചുവടു ഒന്ന് തന്നെ ആണെന്ന് വിചാരിക്കാവുന്നതാണ്.
പെരുന്തച്ചന്‍ :- ചുവടെല്ലതിനും ഒന്നാണെന്നുള്ള ഓര്മ വിട്ടുപോകാതെ ഇരുന്നാല്‍ മതി. പിന്നെ എത്ര വേണമെങ്കിലും കുഴിക്കം. എല്ലാത്തിലും വെള്ളവും കാണും.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്നും.....

Tuesday, May 29, 2012

A story...of Krishna & Ganesha..


രോഹിണി കണ്ണനെ കുളിപ്പിച്ച് പൊന്നിന്‍ കസവുള്ള പട്ടു കോണകവും, കിങ്ങിണിയും, മുത്തുമാലയും ചാര്‍ത്തിച്ചു വാലിട്ടു കണ്ണെഴുതി, ഒറ്റ പീലിയും നിറുകയില്‍ കുത്തി, ഗോപി ചന്ദനവും തൊടുവിച്ചു തെവാരപ്പുരയിലേക്ക് അയച്ചു.
ഉണ്ണിയെ കണ്ടതും യശോദ പറഞ്ഞു," കണ്ണാ, നിവേദ്യം ഒന്നും തൊടരുത്..ട്ടോ.."
"
ഇന്നെന്താമ്മേ വിശേഷം?"
"
ഉണ്ണി, ഇന്ന് സന്കടഹരണ ചതുര്‍ഥി. ഇന്ന് വിഖ്നെശ്വരനെ പൂജിച്ചാല്‍ സര്‍വ ദുഖങ്ങളും തീരും."
"
അത് ദുഃഖം ഉള്ളവര്‍ക്കല്ലേ? ഇതുപോലൊരു ഓമന ഉണ്ണി ഉള്ളപ്പോള്‍ അമ്മക്കെന്തു സങ്കടം?"
യശോദ നെടുവീര്‍പ്പിട്ടു; "ഉണ്ണി നീ തന്നെയാണെന്റെ സങ്കടം. കട്ടും, കവര്‍ന്നും , കുസൃതി കാണിച്ചും, എന്ത് അപവാദങ്ങളാണ് ഉണ്ണി ഉണ്ടാക്കിയിരിക്കുന്നത്. ഏതെന്കിലും അമ്മക്കിത് സഹിക്യോ ?"
കഷ്ടം! കണ്ണന് നിരാശ തോന്നി. ഉണ്ണിയുടെ ഈ കുസൃതിയാണ് ഇന്ന് ലോകത്തിന്റെ സങ്കടം തീര്‍ക്കുന്നത്. നാളെ എന്നെ പോലെ ഉണ്ണികള്‍ ഉണ്ടാവാന്‍ അമ്മമാര്‍ മോഹിക്കും. കണ്ണന്‍ ദുഃഖം അഭിനയിച്ചു ചോദിച്ചു..
"
അമ്മെ , വികൃതി കുട്ടികളുടെ ബുദ്ധി നന്നാവാന്‍ എന്താ ഒരു മാര്‍ഗം?"
യസോടക്ക് സന്തോഷമായി. "ഉണ്ണി ഇവിടെ ഇരിക്കൂ.... അമ്മ പൂജ ചെയ്യുമ്പോള്‍ "ബുദ്ധി നന്നാവണെ," എന്ന് ഗണെശനോട് ഉള്ളുച്ചുട്ടു പ്രാര്‍ത്ഥിക്കണം.."
യശോദ പൂജദ്രവ്യങ്ങളെല്ലാം നിരത്തി കണ്ണടച്ച് ധ്യാനം മനസപൂജ ഇവ തുടങ്ങി.
"
മുദാകരാത്തമോദകം സദാ വിമുക്തി സാധകം .. " എന്നിങ്ങനെ യശോദ ധ്യാനം ആരംഭിച്ചപ്പോള്‍ മുകുന്ദന്റെ ചിതം മോദകത്തില്‍ ഉറച്ചു.
പാത്രവും എടുത്തു കണ്ണന്‍ പമ്മിപമ്മി പുറത്തു കടന്നു....കൂട്ടുകാര്‍ക്കെല്ലാം വീതിച്ചു കൊടുത്തു പത്രം അടച്ചു തിരിച്ചു കൊണ്ട് വന്നു വെച്ചു..
യശോദ കണ്ണ് തുറന്നു പത്രം ശൂന്യമായിരിക്കുന്നത് കണ്ടു.
യോഗേന്ദ്ര വന്ദ്യമായ തൃപ്പാദം കുഞ്ഞി തുടകള്‍ക്കുമേല്‍ കയറ്റി വെച്ച് കണ്ണന്‍ ധ്യാനത്തില്‍ ഇരിക്കുന്നു..
"
ഉണ്ണി, നീ നിവേദ്യം കവര്‍ന്നുവോ?"
"
പാവം ഉണ്ണി ഗണേശന്‍ എത്ര നേരമാണ് അമ്മയുടെ ധ്യാനം! മോദകം മുന്‍പില്‍ കണ്ടപ്പോള്‍ അതെടുത്ത് കഴിച്ചു കാണും.."
വിഖ്നെശ്വരന്റെ പൂജക്ക് വിക്ഹ്നം വന്നപ്പോള്‍ യസോടക്ക് വിഷമമായി....
അമ്മയുടെ ദുഃഖം കണ്ടു ഉണ്ണി പറഞ്ഞു; " അമ്മെ, കുറച്ചു നെയ്യപ്പം ബാക്കി ഉണ്ടല്ലോ. അത് കൊണ്ട് പൂജ മുഴുവന്‍ ആക്കാമല്ലോ. "
ഭക്തയായ യശോദ ആശ്വാസത്തോടെ നെയ്യപ്പം എടുത്തു കൊണ്ട് വന്നു കണ്ണടച്ച് വീണ്ടും ധ്യാനം തുടങ്ങി.
ശ്രീകൃഷ്ണന്റെ അമ്മക്ക് ഗണേശനെ ധ്യാനിക്കാന്‍ എന്താണ് പ്രയാസം? ആ ശുദ്ധ ഹൃദയത്തില്‍ ഗണേശന്‍ താനെ പ്രത്യക്ഷപ്പെട്ടു. ഉണ്ണികുടവയറും, തിരുമുഖവും, എണ്ണിക്കൂടാത്ത വിക്രതികളുമായി ഗണേശന്‍ ഹൃദയത്തില്‍ പ്രവേശിച്ചപ്പോള്‍ യശോദ സര്‍വം മറന്നു.
ഗണപതി ഉണര്‍ന്നു; കണ്ണന്‍ നെയ്യപ്പം ഓരോന്നായി തുംബികൈയില്‍ വെച്ച് കൊടുത്തു.
അങ്ങനെ കുംബോദരനും, ആലിലവയറനും കൂടി നിവേദ്യം മുഴുവന്‍ തീര്‍ത്തു. യശോദ കണ്ണ് തുറന്നപ്പോള്‍ ഗണേശന്‍ മറഞ്ഞു. ഉണ്ണികൃഷ്ണന്‍ കണ്ണടച്ച് ധ്യാനത്തില്‍ മുഴുകി..
യശോദ കപട യോഗിയുടെ ചെവിക്കു പിടിച്ചു..
"
കള്ള കൃഷ്ണ, രണ്ടു പ്രാവശ്യം നീ മോഷണം നടത്തി. വാ പൊളിക്കൂ , നോക്കട്ടെ..."
വിടരുന്ന താമര മലരുപോലെ സര്‍വേശ്വരനുണ്ണി വാ പിളര്‍ന്നു. ആ കുഞ്ഞു വായില്‍ നോക്കിയ യശോദ അമ്പരന്നു.. ആയിരക്കണക്കിന് വക്രതുണ്ടന്മാരായ ഗണേശ രൂപങ്ങള്‍! എല്ലാവരുടെയും തുംബിയില്‍ താന്‍ ഉണ്ടാക്കിയ അപ്പവും അടയും മോദകവും.. യശോദ പരമാനന്ദ പരവശയായി.
ലോകത്തിലെ ഏക സന്കടഹരണ ഗണപതി തന്റെ ഉണ്ണികൃഷ്ണന്‍ തന്നെ എന്ന അദ്വൈത ജ്ഞാനം ഒരു നിമിഷത്തേക്ക് യശോദക്കുണ്ടായി.
ആനന്ദത്തോടെ ആനന്ദകൃഷ്ണനെ യശോദ മാറോടണക്കി ഉമ്മ വെച്ചു....