Some Thoughts

Monday, January 12, 2015



മണികര്‍ണ്ണിക ഘട്ട്--

പാര്‍വ്വതീപരമേശ്വരന്മാര്‍ ഇവിടെ സ്നാനം ചെയ്തുവെന്നും, ഗംഗയില്‍ മുങ്ങിയപ്പോള്‍ ശ്രീപാര്‍വ്വതിയുടെ മൂക്കൂത്തിയും കമ്മലും ഗംഗയില്‍ വീണു പോയെന്നും, അങ്ങിനെയാണ് മണികര്‍ണ്ണിക ഘട്ട് എന്ന പേര് വന്നതെന്നുമാണ് സങ്കല്പം. ഇവിടെയാണ് ഗംഗയില്‍ മുങ്ങി പാപവിമുക്തമാകുന്നു എന്ന് വിശ്വാസം......
കാശിയിലെ ഗംഗ തീരത്ത്, ഇവിടെ ഏതു സമയവും നാലഞ്ചു ചിത ഒന്നിച്ചു കത്തുന്നു. പറഞ്ഞു കേട്ടത് പോലെ യാതൊരു മാലിന്യവും ഞങ്ങള്‍ വാരാണസിയില്‍ ഒരിടത്തും കണ്ടില്ല.. ഗംഗയില്‍ ഒഴുകി നടക്കുന്ന ശവശരീരങ്ങളെക്കുറിച്ചും, മാലിന്യങ്ങള്‍ നിറഞ്ഞ ഇടവഴികളെ കുറിച്ചും പിടിച്ചുപറിക്കാരെ കുറിച്ചും ഒക്കെ കേട്ടുകൊണ്ടാണ് ഞങ്ങള്‍ വാരാണസിയില്‍ എത്തിയത്..

അതിരാവിലെ മുതല്‍ ഗംഗാപൂജ നടത്തുന്ന സ്ത്രീകള്‍ ഒഴുക്കുന്ന പൂക്കളും കത്തുന്ന ചിരാതുകളും മാത്രമേ ഗംഗയില്‍ ഒഴുകുന്നുള്ളൂ.. ക്ഷേത്രത്തിലേക്കുള്ള കരിങ്കല്ല് പാകിയ ഇടുങ്ങിയ ഇടവഴികള്‍ എല്ലാം വൃത്തിഉള്ളതായിരുന്നു.... വെളുപ്പിനെ രണ്ടു മണിക്ക് താമസസ്ഥലത്ത് നിന്നും റോഡിലൂടെ നടന്നു ഇടവഴികളില്‍ എത്തിയാല്‍ അവിടെ പോലീസുകാര്‍ നമ്മെ ക്ഷേത്രത്തിലേക്ക് നയിക്കും. Autorikshaw യില്‍ അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് പോകാന്‍ ഒരാള്‍ക്ക് പത്തു രൂപ എന്നതാണ് നിരക്ക്.. വഴിയരികിലെ പാനിപൂരിയും ചെറിയ മണ്ണുകൊണ്ടുള്ള "കുല്ലട്" എന്ന് അവര്‍ വിളിക്കുന്ന കപ്പില്‍ മസാല ചായ കുടിക്കുകയും ഒക്കെ ചെയ്തു..ബനാറസി ശാപ്പാടും കഴിച്ചു...

പിന്നെ ഒന്ന് പറയാതെ വയ്യ...വാരണാസിക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ..അല്‍പ ദിവസം കൊണ്ട് "നരേന്ദ്ര മോദിജി" വാരണാസിക്ക് വരുത്തിയ മാറ്റങ്ങളെക്കുറിച്ച്.. ട്രെയിനില്‍ പരിചയപ്പെട്ടവര്‍ക്കും അദ്ധേഹത്തെ കുറിച്ചേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.

Friday, August 2, 2013

"കൌസല്യാ സുപ്രജാ രാമ"


അദ്ധ്യാത്മരാമായണത്തില്‍ അവതാര പുരുഷനായി സാക്ഷാല്‍ ശ്രീ നാരായണന്‍ ജന്മമെടുക്കുന്നതായിട്ടാണ് വിവരിച്ചിട്ടുള്ളത്. ഈ അവസരത്തിലാണ് കൌസല്യാസ്തുതി നാം കാണുന്നത്.
കൌസല്യയുടെ മഹത്വം ഭാരതത്തിലെ മാതൃസങ്കല്‍പ്പത്തിന്റെ മഹത്വമാണ്.
യാഗരക്ഷക്ക് വേണ്ടി ശ്രീരാമലക്ഷ്മണന്മാരെ തന്റെ ആശ്രമത്തിലേക്ക് കൊണ്ട് പോകുന്ന വിശ്വാമിത്രമഹര്‍ഷി അതിരാവിലെ ശ്രീരാമനെ വിളിച്ചുണര്‍ത്തുന്നത്
"കൌസല്യാ സുപ്രജാ രാമ" എന്ന പദങ്ങളില്‍ കൂടിയാണ്.
രാമനെപ്പോലെ ഒരു സുപ്രജയെ പ്രസവിച്ച അമ്മ തീര്‍ച്ചയായും ധന്യയാണ്‌ എന്ന് വിശ്വാമിത്ര മഹര്‍ഷി നമ്മളെ ഓര്‍മ്മിപ്പിക്കുകയാണോ ഈ സംബോധനയില്‍ കൂടി? രാമന്റെ സദ്ഗുണങ്ങളുടെ ഉറവിടം കൌസല്യയാണോ? അങ്ങനെയാണെങ്കില്‍ അതില്‍ അമ്മമാര്‍ക്ക് ഒരു സന്ദേശം ഒളിഞ്ഞു കിടക്കുന്നുണ്ട്. സുപ്രജകളെ പ്രസവിച്ചെടുക്കലാണ് അമ്മയുടെ കര്‍ത്തവ്യം!
ധര്‍മ്മ സംരക്ഷകരായ മക്കളെ പ്രസവിക്കുവാനുള്ള അര്‍ഹത അമ്മമാര്‍ നേടിയെടുക്കുന്നത് അവര്‍ അനുഷ്ടിക്കുന്ന തപസ്സിന്റെയും വൃതങ്ങളുടെയും ഫലമായാണ്.
ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചു പ്രസവിചെടുത്തു സത്യധര്‍മ്മാദികളെ പാലനം ചെയ്യുന്ന ഒരു പ്രജയായി വളര്‍ത്തിയെടുക്കുന്ന ദേവകാര്യമാണ് ഓരോ സ്ത്രീക്കും ചെയ്യാനുള്ളത്.
സ്വാര്‍ഥതയെ ത്യജിച്ചു നിസ്വാര്‍ഥതയെ കൈവരിക്കുന്ന ഇതാണ് അവള്‍ക്കു ചെയ്യാനുള്ള മഹാത്യാഗം.
തന്റെ ആത്മാവും താന്‍ പ്രസവിച്ച കുഞ്ഞിന്റെ ആത്മാവും ഒന്നാണെന്ന് ബോധിക്കുന്ന അമ്മ അദ്വൈത തത്വത്തിന്റെ ഏറ്റവും ദുര്‍ഗ്ഗമമായ പടി കയറി കഴിഞ്ഞിരിക്കുന്നു. അവളില്‍ ഉദ്ഭൂതമായിരിക്കുന്ന സ്നേഹവാല്‍സല്യാദി വികാരങ്ങളെ വികസിപ്പിച്ചു പന്തലിപ്പിച്ചു സകല ജീവരാശികളെയും അവള്‍ക്കതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും; ഏകാത്മഭാവത്തിന്റെ ആ ഔന്നത്യത്തില്‍ ഇരുപ്പുറപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ മാതാവ് വിശ്വമാതാവായിത്തീരുന്നു.

കടപ്പാട്; ഭക്തപ്രിയ മാസിക

Friday, July 27, 2012

Tell no lies....

No lie of any sort is good. A false garb, even though a holy one, is not good. If the outer garb does not correspond to the inner thought, it gradually brings ruin. Uttering false words or doing false deeds, one gradually loses all fear. Far better is the white cloth of a householder.
Sri Ramakrishna

Wednesday, July 18, 2012

മനസ്സ്

നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തില്‍ അടങ്ങിയിരിക്കുന്ന ഒരു അത്ഭുദമായ ശക്തിയാണ് മനസ്സ്. നമ്മുടെ ശരീരത്തില്‍ 'ഞാന്‍' എന്ന ബോധത്തില്‍ ഉണരുന്നതേതോ അത് മനസ്സാണ്. മനസ്സു ഉള്ളിലുള്ള ചൈതന്യത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, എല്ലാ ചിന്തകളുടെയും ഉറവിടമായ ഞാന്‍ എന്ന അഹങ്കാരം ഇല്ലാതാകുന്നു. അപ്പോള്‍ യഥാര്‍ത്ഥ ഞാന്‍ അനന്ത ശക്തിയായ ഈശ്വര ചൈതന്യം പ്രകാശിക്കുന്നു. അഹങ്കാരത്തിന്റെ ഒരു സൂക്ഷ്മ കണികപോലും ഇല്ലാതാകുമ്പോള്‍ മനസ്സ് പൂര്‍ണമായും ഈശ്വര ചൈതന്യം മാത്രമായിതീരുന്നു.

Sunday, July 15, 2012

കര്‍ക്കടകം

കര്‍ക്കടക മാസത്തെ അടുത്ത കാലത്താണ് 'രാമായണ മാസം ' എന്ന് പറഞ്ഞു തുടങ്ങിയത്....പണ്ടുള്ളവര്‍ 'പഞ്ഞ മാസം' എന്ന് പറഞ്ഞിരുന്നു....
മഴ കാരണം കൃഷിക്കാരും മറ്റും ജോലി ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്ന അവസ്ഥ....ദാരിദ്ര്യവും, പകര്‍ച്ച വ്യാധിയും ഒക്കെ ആയി മനുഷ്യരും വളര്‍ത്തു മൃഗങ്ങളും ബുദ്ധിമുട്ടിയിരുന്ന കാലം....
ഈ കഷ്ട സമയത്തെ അതിജീവിക്കാന്‍ രാമായണ വായനയും മറ്റു ചില ആചാരങ്ങളും നമ്മള്‍ ആചരിച്ചു പോന്നു....
മിഥുനം അവസാന ദിവസം വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കി, ചവറെല്ലാം പഴയ മുറത്തില്‍ ഇട്ടു ഒരു തിരിയും കത്തിച്ചു വെച്ച്, അതുവരെ ഉപയോഗിച്ച ചൂല്‍ ഉള്‍പ്പെടെ വീടിനു പുറത്തു കളയും....'ജേഷ്ഠ ഭഗവതി പോ പോ ' എന്ന് പറഞ്ഞാണ് കളയുന്നത്. വീട്ടമ്മ ഇത് ചെയ്തു കുളിച്ചു വന്നു വിളക്ക് കത്തിച്ചു ശ്രീ ഭഗവതിയെ കുടി ഇരുത്തും..
പിന്നീടുള്ള ദിവസങ്ങളില്‍ അഷ്ടമന്‍ഗല്യം ദശപുഷ്പം എന്നിവ വെച്ച് രാമായണം വായിക്കും..അന്നത്തെ പോലെ മഴയും ദാരിദ്ര്യവും ഇന്നില്ലെങ്കിലും ഈ മാസം നമ്മള്‍ രാമായണ വായനക്ക് പ്രാധാന്യം കൊടുക്കുന്നു..അങ്ങനെ കര്‍ക്കിടകം രാമായണ മാസവും നാലമ്പലം തോഴലും ഒക്കെ ആയി മലയാളി ആക്ഹോഷിക്കുന്നത് നല്ലത് തന്നെ..
രാമ, രാമ,രാമ, രാമ,രാമ, രാമ,പാഹിമാം,
രാമ പാദം ചേരണെ മുകുന്ദ, രാമ പാഹിമാം!

Thursday, June 14, 2012

രമണ മഹര്‍ഷി

ശ്രീ രമണഭഗവാന്‍ തന്റെ പിതാവാണെന്ന ഒരു ഭാവത്തില്‍ ഭക്തി ചെയ്തിരുന്ന നിഷ്കളങ്ക ഭക്തനായിരുന്നു സുബ്ബരാമയ്യ. ഇദ്ദേഹത്തിന് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ലളിതയും ഇന്ദിരയും. ഈ രണ്ടു പെണ്‍കുട്ടികളും ഭഗവാന്റെ വാല്സല്യത്തിനു പാത്രീഭൂതരാണ്‌ു.
ലളിത രമണഭഗവാന്റെ മുറിയില്‍ കടന്നു ഭഗവാന്റെ വടിയും പുസ്തകങ്ങളും എല്ലാം എടുക്കുകയും കളിക്കുകയും ഒക്കെ ചെയ്യും.
കുറുമ്പ് കാണിക്കുന്ന ഈ അഞ്ചു വയസ്സുകാരിയോടു ഭഗവാന്‍ ഇടയ്ക്കിടയ്ക്ക്, "ഹേയ്, എന്താ ചെയ്യുന്നത്?" എന്ന് ചോദിക്കും.
അപ്പോള്‍ അവള്‍ "ഇല്ല, ഒന്നും ചെയ്യുന്നില്ല." എന്ന് മറുപടി പറയും.
ഇത് കേട്ട് ഭഗവാന്‍ ചിരിച്ചു കൊണ്ട്, " , ഹാ! അങ്ങനെ തന്നെ ഇരുന്നാല്‍ ജ്ഞാനമായി." ശരീരം ഇത്ര കുറുമ്പ് കാണിച്ചിട്ടും ഞാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നുവല്ലോ. , അത് തന്നെ സത്യം!"
ഇന്ദിര എന്ന കുട്ടി ഭഗവാന്റെ പരമകൃപക്ക് പാത്രീഭൂതയായി. ഈ കുഞ്ഞിനോട് ഭഗവാന്‍ വളരെ ശ്രദ്ധയോടെ സംസാരിക്കുന്നത് ഒരു ഭക്തന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു കേട്ടു..
ഭഗവാന്‍ പറഞ്ഞു കൊടുക്കുന്ന വിഷയം കേട്ട് പണ്ഡിതനായ ആ ഭക്തന്‍ ആശ്ചര്യപ്പെട്ടു.
"
ദേഹം നാഹം - ശരീരം ഞാന്‍ അല്ലാ..
കോഹം ? പിന്നെ ഞാന്‍ ആര്‍? , സോഹം - ഞാന്‍ ആത്മാവാണ്. " എന്നിങ്ങനെ ആ കുഞ്ഞിനെ കാണാപാഠം പഠിപ്പിക്കുകയായിരുന്നു ഭഗവാന്‍.
ഇത് കേട്ട്, "ഭഗവാനെ, വലിയ പണ്ഡിതന്മാര്‍ക്ക് പോലും വിഷമമുള്ള ഈ ജ്ഞാനം കുട്ടിക്ക് മനസ്സിലാകുമോ?" എന്ന് ആ ഭക്തന്‍ ചോദിച്ചു.
ഈ ചോദ്യം കേട്ട് ശ്രീ ഭഗവാന്‍ തന്റെ ഉജ്ജ്വലമായ ദൃഷ്ടി ആ ഭക്തന്റെ നേരെ തിരിച്ചു "എന്താ ഓയ്‌, ബുദ്ധികൊണ്ട് അറിയുന്നത് മാത്രമേ അറിവാകുന്നുള്ള്‌ുവോ?
ആ ചോദ്യത്തിന് പുറകിലുള്ള ഗാംഭീര്യം ഭക്തനെ അപരാധ ബോധം കൊണ്ട് ഭയചകിതനാക്കി.
കൃപ കൊണ്ടാണ് അറിവുണ്ടാകുന്നതെന്ന പാഠം അദ്ദേഹത്തിനെ ഓര്‍മ്മിപ്പിച്ചു ഈ വാക്കുകള്‍.

പെരുന്തച്ചന്‍

പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്ത് ചെന്നു. അവിടെ ചെന്നാല്‍ പുറത്തു നില്ക്കു കയേ പതിവുള്ളൂ. അവിടെ നിന്ന് കൊണ്ട് അഗ്നിഹോത്രി എന്ത് ചെയ്യുകയാണെന്ന് അന്വേഷിച്ചു. അദ്ദേഹം സഹസ്രാവൃത്തി കഴിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു.
പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്കാരത്ത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
പിന്നെ അന്വേഷിച്ചപ്പോള്‍ ഗണപതി ഹോമം ആയിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.
ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിച്ചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണു പൂജ, ശിവ പൂജ, സാളഗ്രാമാപുഷ്പാന്ജലി, വൈശ്യം മുതലായി ഓരോന്ന് ചെയ്തു കൊണ്ടിരിക്കയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിച്ചു.
അഗ്നിഹോത്രി പുറത്തു വന്നപ്പോള്‍ ഉച്ച ആയി..
പെരുന്തച്ചന്‍:- തെവാരമെല്ലാം കഴിഞ്ഞോ?”
അഗ്നിഹോത്രി:- ഏകദേശം എല്ലാം കഴിഞ്ഞു. നീ വന്നിട്ട് അധിക നേരമായി അല്ലെ? ഇരുന്നു മുഷിഞ്ഞോ?”
പെരുന്തച്ചന്‍:-ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്ക്കേടുണ്ടയില്ല. ഇവിടെ ഞാന്‍ അനേകം കുഴികള്‍ കുഴിച്ചു. പക്ഷെ ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും നേരം കൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരെണ്ണം കുഴിചിരുന്നെന്കില്‍ ഇപ്പോള്‍ വെള്ളം കാണാമായിരുന്നു.
ഇത് കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കയാണ് ചെയ്തതെന്നും പെരുന്തച്ചന്‍ പറഞ്ഞതിന്റെ സാരം അനേകം ഈശ്വരന്മാരെ കുറേശ്ശെ സേവിക്കുന്നത് വെറുതെ ആണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അത് നല്ലതുപോലെയായാല്‍ ഫലസിദ്ധി ഉണ്ടാകുമെന്നാണെന്നും, ഇത് തന്റെ തേവാരത്തെ കുറിച്ചാണെന്നും അഗ്നിഹോത്രിക്ക് മനസ്സിലായി. പല കുഴികളായാലും അവ പതിവായി കുറേശ്ശെ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്ക്ക് പരസ്പര ബന്ധം ഉണ്ടായിരിക്കുന്നത് കൊണ്ട് എല്ലാത്തിന്റെയും ചുവടു ഒന്ന് തന്നെ ആണെന്ന് വിചാരിക്കാവുന്നതാണ്.
പെരുന്തച്ചന്‍ :- ചുവടെല്ലതിനും ഒന്നാണെന്നുള്ള ഓര്മ വിട്ടുപോകാതെ ഇരുന്നാല്‍ മതി. പിന്നെ എത്ര വേണമെങ്കിലും കുഴിക്കം. എല്ലാത്തിലും വെള്ളവും കാണും.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്നും.....