Friday, May 25, 2012

Narayaneeyam

അല്ലയോ ഗുരുവായൂരപ്പാ!
അവിടുന്ന് താനുണ്ടാക്കിയ ജഗത്തിനെ തന്നില്‍ തന്നെ ലയിപ്പിക്കുന്നു എന്ന് ചിലന്തിയില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു..
സ്വന്തം ഉദരത്തില്‍ നിന്നും ഉണ്ടാകുന്ന നൂല്‍ കൊണ്ട് ചിലന്തി വല കെട്ടി അതിനെ സംരക്ഷിച്ചു അതില്‍ കഴിഞ്ഞു കൂടി വീണ്ടും അതിനെ അഴിച്ചു തന്നിലേക്ക് തന്നെ വലിച്ചെടുത്തു ഏകനായി ഇരിക്കുന്നു..
വേട്ടാളന്‍ തന്റെ കൂട്ടില്‍ കൊണ്ട് വെക്കുന്ന പുഴു വേട്ടാളനെ തന്നെ നിരന്തരം ചിന്തിച്ചു ഒടുവില്‍ വേട്ടാളനായി തീരുന്നു..
ജനനം മുതല്‍ മരണം വരെ അശുദ്ധവും മരിച്ചാല്‍ പിന്നെ വെറും വെണ്ണിറും ആയിട്ടുള്ള ഈ ദേഹവും വൈരാഗ്യ വിവേകങ്ങള്‍ ജനിപ്പിക്കുന്ന ഒരു ആചാര്യന്‍ ആണ്.
അല്ലയോ ഗുരുവായൂരപ്പാ, ഈ ദേഹത്തില്‍ എനിക്ക് വലിയ മോഹം ഭവിക്കുന്നു എന്നത് അത്യാശ്ചര്യകരം ആയിരിക്കുന്നു.. ഈ ദേഹമോഹത്തെ അങ്ങ് കളഞ്ഞു തരേണമേ!
നാരായണീയം; 93;8.

No comments:

Post a Comment